Please visit www.sdpi.in for latest news updates
  • SDPI to contest civic polls in Madhya Pradesh Social Democratic Party of India, (SDPI), Madhya Pradesh unit will contest the ensuing civic elections in the state to be held in December this year.

    This was decided at the party’ first state executive body meeting held here on Friday. The meeting was presided over by the state president of SDPI Advocate Sajid Siddiqui, who also happens to be the national vice president of the party. The national general secretary of the party A. Sayeed and Central Coordinator CP Muhammad Ali also attended the meeting as special invitees.

    A sub-committee has been formed to screen suitable candidates for the civic elections. The sub-committee members are: Adv. Sajid Siddiqui, Khan Bahadur Khan, Abdul Rauf and Irfanullah Khan.

    According to Adv. Siddiqui it was also decided to strengthen the party in the state for which Divisional in-charges have been appointed who will look into ways and means to broad-base the party in the state. Training programmes would also be organized for cadres in the state, he informed.

    It may be mentioned here that SDPI was formed to realize a social order and political system based on the Constitutional ideals of justice, equality, liberty and fraternity. The SDPI was officially constituted on June 21 this year in New Delhi and was formally launched a month later on July 29.

    The manifesto, released last month in New Delhi at the first delegates meet of the party, has called for the empowerment of all marginalised sections of the society by mobilizing themselves into a political force, instead of remaining as mere vote banks of different political parties in elections. It has demanded balanced representation of all social groups in legislatures and all administrative bodies nominated by government, in proportion to their population.

    For SDPI social democracy is the belief that it is the basic duty of any administration worth its salt to ensure equitable distribution of the nation's resources through state intervention without stifling private entrepreneurship and initiative.

    more
  • കണ്ണൂരില്‍ ലഭിച്ച വോട്ട് നേട്ടം: എസ്.ഡി.പി.ഐ കോഴിക്കോട്: അവസാനനിമിഷത്തില്‍ മല്‍സരരംഗത്തിറങ്ങി കേവലം 14 ദിവസത്തെ പ്രവര്‍ത്തനഫലമായി കണ്ണൂര്‍ മണ്ഡലത്തില്‍ 3411 വോട്ടുകള്‍ നേടാനായത് നവജാത സംഘടന എന്ന നിലയ്ക്കു നേട്ടമാണെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ പ്രസിഡന്റ്മാരുടെയും യോഗം വിലയിരുത്തി. ഏഴിലധികം പാര്‍ട്ടികള്‍ ചേര്‍ന്ന ഇരുമുന്നണികളോടും കിടപിടിക്കത്തക്കവണ്ണം കേരള രാഷ്ട്രീയത്തില്‍ എസ്.ഡി.പി.ഐ കരുത്താര്‍ജിച്ചുകഴിഞ്ഞതിനു തെളിവാണ് ഒറ്റയ്ക്കു നേടിയ ഈ വോട്ടുകള്‍. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ചില ബൂത്തുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയത് അഭിമാനാര്‍ഹമാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെ കൂടി വോട്ടുകള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെടുമായിരുന്നു. ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണച്ച് എസ്.ഡി.പി.ഐ നല്‍കിയ പ്രസ്താവന കണ്ണൂരില്‍ വിതരണം ചെയ്തും അബ്ദുല്‍ മജീദ് ഫൈസി പിന്‍വാങ്ങിയെന്ന് എസ്.ഡി.പി.ഐ ബാഡ്ജ് ധരിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വ്യാജ പ്രചാരണവും വോട്ടര്‍മാരില്‍ അവസാനനിമിഷം ആശയക്കുഴപ്പം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍ എസ്.ഡി.പി.ഐക്ക് ഇരട്ടിയിലേറെ വോട്ടുകള്‍ നേടാനാവുമായിരുന്നു.സി.പി.എമ്മിന്റെ കൈയൂക്ക് രാഷ്ട്രീയത്തിനെതിരേ കണ്ണൂരിലെ വോട്ടര്‍മാരില്‍ വേരൂന്നിയ വികാരമാണ് യു.ഡി.എഫിന് കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സഹായകമായതെന്നും യോഗം വിലയിരുത്തി.ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിനു മഹാരാഷ്ട്ര നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മിയെ കൈയേറ്റം ചെയ്ത മറാത്താവാദികളായ എം.എന്‍.എസ് എം.എല്‍.എമാരുടെ നടപടി ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതുമാണ്. അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ആരോഗ്യരംഗത്ത് ഉടലെടുക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരേ സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി സ്വാഗതവും വൈ. പ്രസി. പി കെ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. ദേശീയ സമിതിയംഗം അഡ്വ. കെ എം അഷ്‌റഫ്, സംസ്ഥാന ഖജാഞ്ചി ഷാഫി, അഹമ്മദ് ശരീഫ് പി, ഒ അലിയാര്‍, യഹ്‌യാ തങ്ങള്‍, ഫത്ഹുദ്ധീന്‍ റശാദി, എസ് എച്ച് അല്‍ഹാദി, എ സി ജലാലുദ്ദീന്‍ അഡ്വ. വി എസ് സലീം ചര്‍ച്ചയില്‍ പങ്കെടുത്തു.

    more
  • SDPI has Shown Notable Performance in Kerala by-election
    കണ്ണൂര്‍: രൂപീകൃതമായി മൂന്നുമാസം കഴിയുന്നതിനു മുമ്പേ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ എസ്.ഡി.പി.ഐ പ്രതീക്ഷിച്ച വോട്ട് കരസ്ഥമാക്കിയെന്നാണു വിലയിരുത്തല്‍. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നേറിയതിനു ശേഷമാണ് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും നിയമസഭാ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ എസ്.ഡി.പി.ഐക്ക് സാധിക്കുകയുണ്ടായി. ഒക്ടോബര്‍ 13ന് എല്‍.ഡി.എഫും 16നു യു.ഡി.എഫും കേന്ദ്രനേതാക്കളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി പ്രചാരണം തുടങ്ങിയെങ്കിലും എസ്.ഡി.പി.ഐ രംഗത്തെത്തുന്നതു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. എന്നിട്ടും മണ്ഡലത്തിലെ മുക്കുമൂലകളില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനവും ആസൂത്രണത്തികവോടെയുള്ള നീക്കങ്ങളും കൊണ്ട് എസ്.ഡി.പി.ഐ മണ്ഡലത്തില്‍ ശ്രദ്ധേയമായിത്തീരുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് സംഘടനാ സംവിധാനമില്ലാത്ത എളയാവൂര്‍, ചിറക്കല്‍ പഞ്ചായത്തില്‍ പോലും സാന്നിധ്യമറിയിക്കാനും വോട്ടുകള്‍ നേടാനും എസ്.ഡി.പി.ഐക്ക് സാധിച്ചു. എസ്.ഡി.പി.ഐക്ക് മുന്നേറ്റമുണ്ടാവുമെന്നു പ്രതീക്ഷിച്ച നഗരസഭ, പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ യു.ഡി.എഫ് നടത്തിയ കുപ്രചാരണം പാര്‍ട്ടിക്ക് ലഭിക്കുമായിരുന്ന വോട്ടില്‍ ഗണ്യമായ കുറവുണ്ടാക്കി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മജീദ് ഫൈസി മല്‍സരത്തില്‍ നിന്നു പിന്‍വാങ്ങിയെന്നും യു.ഡി.എഫിന് പിന്തുണ നല്‍കിയെന്നുമായിരുന്നു വീടുകള്‍ കയറി ലഘുലേഖ വഴി പ്രചരിപ്പിച്ചത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി കക്ഷികളുടെ പ്രചാരണപരിപാടികള്‍ ചാനലുകളിലും പത്രങ്ങളിലും ദിനേന വരുമ്പോഴും എസ്.ഡി.പി.ഐയെ അവഗണിക്കാന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം ശ്രമിച്ചതും എസ്.ഡി.പി.ഐയുടെ പരിപാടികള്‍ ജനങ്ങള്‍ അറിയാതെ പോയി. കണ്ണൂര്‍ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് സി.പി.എമ്മിനോടുള്ള അതൃപ്തി എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്താല്‍ ജയരാജന്‍ ജയിക്കുമെന്ന ഭീതിയുണ്ടാക്കി. ഈ പ്രചാരണം അബ്ദുല്ലക്കുട്ടിയുടെ വിജയത്തിനു സഹായകമാവുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തയുടനെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഐ.എന്‍.എല്ലിന് 4,476 വോട്ടുകളാണ് കണ്ണൂരില്‍ ലഭിച്ചത്. സുലൈമാന്‍ സേട്ട് സാഹിബടക്കം പ്രചാരണത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ്സിനോടും ലീഗിനോടും കടുത്ത എതിര്‍പ്പുണ്ടായിട്ടും അന്നും ഐ.എന്‍.എല്ലിന് നേടാനായത് 4,476 വോട്ടാണ്. നാളിതുവരെ മല്‍സരിച്ചിട്ടും കാര്യമായി വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് കണ്ണൂരില്‍ തങ്ങള്‍ക്ക് ലഭിക്കാറുള്ള ശരാശരി വോട്ടില്‍ കൂടുതല്‍ നേടാനായില്ല. 1987ല്‍ 7,330ഉം 2006ല്‍ 4,519 വോട്ടും ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ ലൗ ജിഹാദെന്ന വര്‍ഗീയ പ്രചാണം നടത്തിയിട്ടുപോലും ബി.ജെ.പിക്കായില്ല. നഗരസഭയിലെ 38 വാര്‍ഡുകളില്‍ മിക്കതിലും മികച്ച പ്രകടനം കാഴ്ചവച്ച എസ്.ഡി.പി.ഐക്ക് 27, 30 വാര്‍ഡുകളില്‍ രണ്ടാമത് എത്താനും സാധിച്ചു.

    more
  • Election Day - Malayalam Report & Photos കണ്ണൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണു സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതെങ്കിലും പ്രചാരണത്തില്‍ മുന്നണികളോടപ്പം ഒപ്പത്തിനൊപ്പമെത്തിയ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജാദ് ഫൈസി തിരഞ്ഞെടുപ്പ് ദിവസവും മണ്ഡലത്തില്‍ സജീവമായി. മണ്ഡലത്തിലെ 129 ബൂത്തുകളില്‍ എല്ലായിടത്തും സന്ദര്‍ശിച്ച ഫൈസി പോളിങ് ഏജന്റുമാരുമായി വോട്ടെടുപ്പ് നില വിലയിരുത്തി.
    ന്യൂനപക്ഷ കേന്ദ്രങ്ങളിലെ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തിയത് എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്. ഈ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാവുമെന്നാണ് എസ്.ഡി.പി.ഐ വിലയിരുത്തുന്നത്. ന്യൂനപക്ഷ മേഖലയായ നഗരസഭയിലെ ചില ബൂത്തുകളിലും പൂഴാതി, ചിറക്കല്‍ പഞ്ചായത്തിലെ 10ലധികം ബൂത്തുകളിലും 80ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഈ വോട്ടില്‍ യു.ഡി.എഫും പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികളെ പോലെ തന്നെ എല്ലാപോളിങ് കേന്ദ്രങ്ങളിലും സ്ലിപ്പ് നല്‍കാന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കെട്ടി പ്രഥമ വോട്ടെടുപ്പില്‍ സജീവത നിലനിര്‍ത്തി.




    more
  • Make success of the Candidate working for People's Welfare - Ajmal Ismail Kannur: Make success of the Candidate working for People's Welfare. Campus front State Secretary Ajmal Ismail said. He was inaugurating the Rally held by Campus front District Committee as part of election campaign for SDPI candidate Abdul Majeed Faisy. We support Abdul Majeed Faisy because we know, as he is SDPI Candidate he will be with people ever.
    Development is only a mouth exercise for both right and Left parties. It's the need of time to rise up a political substitute shouting for common people. That's why we support SDPI, He added.
    After receiving warm welcome from the people of constituency in several centers,1st day of rally closed at Kaltex. Sajid, Sadath Ali , VP Shuhaib etc. had speech in several centers.

    more
  • TV Show 'Kurukshethram" People Questioning Candidates - Part 4, 5 & 6
    That was such a pretty event, Kurukshethram. (Indiavision TV Program)
    CPIM & CONGRESS candidates don't have clear answers for many questions. But, SDPI candidate Abdul Majeed Faisi was in point to the questions. Stright answers with pleasant face

    Please active only one player at a time not to slow down the player and to ensure continues play

    Forth Part


    Fifth Part


    Last Part

    more
  • TV Show 'Kurukshethram" People Questioning Candidates - Part 1, 2 & 3
    That was such a pretty event, Kurukshethram. (Indiavision TV Program)
    CPIM & CONGRESS candidates don't have clear answers for many questions. But, SDPI candidate Abdul Majeed Faisi was in point to the questions. Stright answers with pleasant face

    Please active only one player at a time not to slow down the player and to ensure continues play


    First Part


    Second Part


    Third Part





    more
  • Congress & CPIM are Same in the Policy Towards Colonialism - E Abubakar
    SDPI National President E. Abubacker's Inauguration Speech in an Election Public Meet for Abdul Majeed Faisi at Kannur City
    Malayalam Report
    കണ്ണൂര്‍: സാമ്രാജ്യത്വനയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും തുല്യരാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ സാമ്രാജ്യത്വ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ സി.പി.എം വളഞ്ഞ വഴിയിലാണ് നടപ്പാക്കുകയെന്ന വ്യത്യാസമേയുള്ളൂ. കണ്ണൂര്‍ സിറ്റിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെ നിറയൊഴിച്ച് ടാറ്റയ്ക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കുന്ന സി.പി.എമ്മും എതിര്‍ക്കുന്നവരെ കേന്ദ്രസേനയെ ഉപയോഗിച്ച് നേരിടുന്ന കോണ്‍ഗ്രസ്സും തമ്മില്‍ എവിടെയാണ് വ്യത്യാസപ്പെടുന്നത്. ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ഇടതുപക്ഷം വലതുപക്ഷത്തോട് ചേര്‍ന്നു നടക്കുകയാണിപ്പോള്‍. രാജ്യത്തെ ദലിത്-മുസ്ലിം പിന്നാക്ക വിഭാഗങ്ങള്‍ ഭയപ്പാടിന്റെ മുള്‍മുനയിലാണ് ജീവിക്കുന്നത്. ഇവിടെ ആര്‍ക്കും പിന്നാക്കക്കാരെ വെടിവച്ചിടാം. ബട്ലാ ഹൌസില്‍ രണ്ട് വിദ്യാര്‍ഥികളെ പോലിസ് വെടിവച്ചു കൊന്നു. പ്രദേശവാസികള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പോലിസിന്റെ മനോവീര്യം തകരുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടില്ല.
    ആര്‍.എസ്.എസിന്റെ കുപ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. പിന്നീടത് പോലിസും കോടതിയും പ്രചരിപ്പിക്കും. തലശ്ശേരിയില്‍ പോലിസുകാര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കയറി ഹൈന്ദവ, ക്രൈസ്തവ വിദ്യാര്‍ഥികളോട് ലവ് ജിഹാദികള്‍ ഇറങ്ങിയിട്ടുണ്െടന്നും സൂക്ഷിക്കണമെന്നും പറയുന്നിടത്ത് വരെ കാര്യങ്ങളെത്തി. ദലിത് കോളനികളില്‍ കള്ളും കഞ്ചാവും വില്‍ക്കുന്ന ആര്‍.എസ്.എസിനെയും ശിവസേനയെയും എതിര്‍ത്തതാണ് ഡി.എച്ച്.ആര്‍.എമ്മിനെ തീവ്രവാദികളും ഭീകരവാദികളുമാക്കാന്‍ കാരണമായത്. ഇതിനെയൊക്കെ എതിര്‍ക്കാന്‍ ദേശീയതലത്തില്‍ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാവണം. അതാണ് എസ്.ഡി.പി.ഐ നിര്‍വഹിക്കുന്നത്. പണ്ഡിതന്മാരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരനിലെ പണ്ഡിതനുമാണ് മജീദ് ഫൈസി. എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയായല്ല ജനങ്ങളുടെ സ്ഥാനാര്‍ഥിയായാണ് മജീദ്ഫൈസിയെ കണ്ണൂരില്‍ നിര്‍ത്തിയത്. അത്കൊണ്ട് കണ്ണൂരിലെ ശാശ്വത സമാധാനത്തിനും വികസനത്തിനും വേണ്ടി അദ്ദേഹത്തെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അബൂബക്കര്‍ അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ സംസാരിച്ചു.

    more